ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ജസ്ലാ മാടശ്ശേരി രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ തന്റെ നിലപാട് വെട്ടി തുറന്ന് പറയുന്ന താരം സമൂഹ മാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ്. നമ്മളെ വിട്ട് പിരിഞ്ഞ പ്രിയ നേതാവ് ഗൗരിയമ്മയെ കുറിച്ച് താരം എഴുതിയ വൈറൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ….നൂറ്റി രണ്ടാം വയസ്സിൽ ഇന്ന് കെ ആർ ഗൗരിയമ്മ നമ്മളോട് വിട പറയുമ്പോൾ ഒട്ടേറെ കനൽകൾ ആളിക്കത്താൻ പാകത്തിന് നമ്മുടെ ഹൃദയങ്ങളിൽ അവശേഷിപ്പിച്ചാണ് യാത്ര പറയുന്നത് .കെ ആർ ഗൗരിയമ്മ ഒരു വിപ്ലവ യുഗത്തിൻറെ മുഖചിത്രം ആണ് ,
ഇന്നു പോലും സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാൻ അതിർവരമ്പുകൾ നിശ്ചയിക്കപ്പെട്ട ഇടത്ത് ആ കാലത്ത് എല്ലാ അതിർവരമ്പുകളെയും തട്ടിമാറ്റി ഭരണത്തിൻറെ കസേരയിൽ ഏറി ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാൻ കഴിഞ്ഞ വിപ്ലവ സിംഹം .കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തയായ വനിതാ എന്ന വിശേഷണം കെ ആർ ഗൗരി അമ്മയ്ക്ക് അവകാശപ്പെട്ടതാണ് .അവർ ഒരു ഉരുക്കുവനിത ആയിരുന്നു കരയാത്ത ഗൗരിതളരാത്ത ഗൗരി
എന്ന മുദ്രാവാക്യം അർത്ഥവത്താക്കുന്ന പോരാട്ടവീര്യം .കരുത്തുറ്റ വനിത എന്നതിലപ്പുറം കരുത്തുറ്റ രാഷ്ട്രീയനേതാവ് മികച്ച ഭരണാധികാരി സാമൂഹ്യപരിഷ്കർത്താവ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹയായ ഗൗരിയമ്മയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ കേരളത്തിൻറെ വികസനത്തെ സ്വാധീനിച്ചു .
ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന ഗൗരിയമ്മ എക്കാലത്തും നെഞ്ചിലേറ്റിയ മുദ്രാവാക്യമായിരുന്നു കൃഷിഭൂമി കർഷകന് എന്നത് .അതിനുവേണ്ടി അഹോരാത്രം പണിയെടുക്കുകയും പാസാക്കുകയും ചെയ്തു. ഇത് വിപ്ലവകരമായ ഒരു മാറ്റമാണ് വികസന കേരളത്തിന് നൽകിയത് .ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത പത്തുതവണ നിയമസഭാംഗം …നിരവധി അപൂർവതകളുടെ ഉടമയായ അവർ ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി.റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ അവരുടെ കൈകളിൽ ഭദ്രമായിരുന്നു.
ഓരോ ലാത്തിയടിക്കും എന്നെ ഗർഭം ധരിക്കാനാക്കുമായിരുന്നെങ്കിൽ ഞാൻ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ അമ്മയാകുമായിരുന്നു എന്ന ചരിത്രത്തിലെ തീജ്വാലയായി ഇന്നും കത്തിനിൽക്കുന്ന വാക്കുകൾ …
കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ കരുത്തിനെ്ടയും പോരാട്ടവീര്യത്തെ്ടയും ചെറുത്തുനിൽപ്പിന്ടയും പടിയിറക്കം ത്തിൻറെ യും ഒക്കെ സമാനതകളില്ലാത്ത ചിത്രം വരച്ച് ചേർത്താണ് സംസ്ഥാനം കണ്ട കരുത്തുറ്റ വനിത പടിയിറങ്ങിയത് ലാൽസലാം സഖാവേ